ഏതുനേരവും മതിലിന് വെളിയിൽ നിന്നു കേട്ടുകൊണ്ടേയിരിക്കുന്ന നിലവിളികളും പ്രാണന് വേണ്ടിയുള്ള പിടച്ചിലുകളും.. ഭിത്തിയോട് കാതുകൾ ചേർത്തു വെച്ചാൽ കേൾക്കാം, അവയിലാനന്ദം കണ്ടെത്തുന്ന പലരുടെയും അടക്കിപ്പിടിച്ച ചിരികൾ.. പുറമെയുള്ള വന്യതയിൽ നിന്ന് ഒളിച്ചിരിക്കാനായി ചുറ്റിലും തീർത്തയാ കരിങ്കൽഭിത്തികൾ ശ്വാസം മുട്ടിക്കുന്നത് പോലെ.. ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ആ കൊടിയ വേദനകൾക്കും അവസാനമായ മോചനത്തിനും ഈ സുരക്ഷിതത്തെക്കാൾ സുഖമുണ്ടാകുമെന്ന ചിന്തയിൽ, പതിയെയാ പടുകൂറ്റൻ വാതിലുകൾ തള്ളിത്തുറന്ന്, തണുത്തു മരവിച്ചിരിക്കുന്നയാ മരക്കൂട്ടങ്ങളിലേക്ക് ഞാനും ഓടിമറഞ്ഞു.. #pinterestimage