സായാഹ്നത്തിലെ സൂര്യവെളിച്ചം തട്ടി തിളങ്ങിയ, എന്നോ ഉപേക്ഷിക്കപ്പെട്ട ചിലന്തിവലകൾ ലക്ഷ്യമാക്കി ആ പ്രാണികൾ പറന്നു നീങ്ങി.. കൈകാലുകളും ചിറകുകളും ആ പശിമയിൽ കിടന്നൊട്ടിയ നേരം, നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞോ എന്നവ ശങ്കിച്ചു തുടങ്ങി.. വല വരമ്പുകളിലൂടെ ഒരു ഭീമാകാരൻ ചിലന്തിയുടെ ആഗമനം ഏതു നേരവും പ്രതീക്ഷിച്ചുകൊണ്ട് കുതറിമാറാൻ അവ ശ്രമിച്ചുകൊണ്ടേയിരുന്നു.. - ആരും വന്നില്ല - ഏതോ കാലത്തു ഇരകളെ ഊറ്റികുടിക്കുവാൻ നെയ്തുവെച്ച ആ മാറാലകളിൽ, പട്ടിണി കിടന്ന് നരകിച്ചു മരിക്കാൻ അവ വിധിക്കപ്പെട്ടു.. DREAD IT. RUN FROM IT. DESTINY ARRIVES ALL THE SAME #pinterest